Posts

Showing posts from January, 2019

കർണാടക കോൺഗ്രസ് : നാല് എം എൽ എമാർ ഇപ്പോഴും ഇടഞ്ഞു നിൽക്കുന്നു. വേറെ നാല് പേർ സംശയത്തിന്റെ നിഴലിൽ.

  കഴിഞ്ഞ ദിവസത്തെ കോൺഗ്രസ്സ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്ന നാല് കോൺഗ്രസ്സ്   എം എൽ എ  മാർക്കെതിരെ എന്ത് നടപടി സ്വീകരിക്കണം എന്ന ചിന്താക്കുഴപ്പത്തിൽ ആണ് കോൺഗ്രസ്സ്. നിയമസഭാ കക്ഷി  യോഗത്തിൽ പങ്കെടുക്കാതിരുന്നത് എം എൽ എ മാരെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ മതിയായ കാരണമല്ല.   പുറത്താക്കിയാൽ അത് ബി ജെപിക്കു അനുകൂലമായിത്തീരുമെന്നതിനാൽ കടുത്ത നടപടിക്ക് മുതിരുവാൻ ഇടയില്ല. പ്രദേശ് കോൺഗ്രസ്സ് ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. അന്തിമ നടപടികൾ   ഹൈക്കമാന്റ്  തീരുമാനിക്കുമെന് നു    പ്രദേശ് കോൺഗ്രസ്സ് വൃത്തങ്ങൾ പറയുന്നു.    രമേശ് ജാർക്കിഹോളി, മഹേഷ് കുമതഹള്ളി , ഉമേഷ് ജാധവ് , ബി. നാഗേന്ദ്ര എന്നീ കോൺഗ്രസ്സ് എം എൽ എ മാരാണ് പാർട്ടിയുടെ കർശന നിർദ്ദേശം ഉണ്ടായിട്ടും നിയമസഭാ യോഗത്തിൽ പങ്കെടുക്കാതിരുന്നത്. ഇവർ ഉൾപ്പെടെ എട്ടു കോൺഗ്രസ്സ് എം എൽ എ മാർ ബി ജെ പി പാളയത്തിലേക്ക് ഏതു നിമിഷവും കാലു മാറുമെന്നുള്ള അങ്കലാപ്പിലാണ് കർണാടക കോൺഗ്രസ്സ്. ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശ ത്തുള്ള ബിഡദിയിലെ ഒരു റിസോർട്ടിൽ കോൺഗ്രസ്സ് എംഎൽ ഏ മാരെ പാർപ്പിച്ചിരിക്കുകയാണ്.  ഇ ത്തരം കാര്യത്തിൽ അനുഭവശേഷിയുള്ള  മന്ത്രി ഡികെ ശി

കർണാടകം : ബി ജെ പിയുടെ അട്ടിമറിശ്രമം പൊളിഞ്ഞു

ഉൾപ്പോരു കൊണ്ടു കലുഷിതമായ കർണാടക കോൺഗ്രസ്സിൽ സന്ധി സംഭാഷണങ്ങളും വിലപേശലുകളും തുടരുകയാണ്. കുമാരസ്വാമി സർക്കാരിന്റെ നിലനിൽപ്പിനെ അവതാളത്തിലാക്കിക്കൊണ്ടാണ് നാല് എംഎൽ എമാരെ  ബി ജെ പി റാഞ്ചിയത്. ഇതിനു പകരം ബി ജെ പിയുടെ എംഎൽ മാരെ കൊണ്ഗ്രെസ്സ് ജനതാ ദൾ  സഖ്യം റാഞ്ചാതിരിതിരിക്കാൻ ബി ജെ പി യുടെ ഭൂരി ഭാജനം എം എൽ മാരെയും ഹരിയാനയിലെ ഗുരുഗ്രമത്തിലെ ഹോട്ടലി ൽ താമസിപ്പിച്ചു വരികയായിരുന്നു.  പക്ഷെ കെ സി വേണു ഗോപാലിന്റെയും ഡി കെ ശിവകുമാറിന്റെയും കുമാരസ്വാമിയുടെയും സമയോചിതവും വേഗത്തിലുള്ളതുമായ നീക്കങ്ങൾ കാരണം എം എൽ ഇ മാർ കോൺഗ്രസ്സ് പാളയത്തിൽ  തിരിച്ചെത്തിയിട്ടുണ്ട്. അതെ സമയം ഈ നീക്കങ്ങളെ ത്വരിതഗതിയിലാക്കാൻ കാരണമായ കോൺഗസ്സിലെ രമേശ് ജാ ർക്കിഹോളിയുടെ നിലപാട് ഇപ്പോഴും വ്യക്തമല്ല. പത്തു ദിവസത്തിലേറെയായി അദ്ദേഹം എവിടെയാണെന്ന് ആർക്കും അറിയില്ല. അദ്ദേഹം കോൺഗ്രസ്സ് വിടുമെന്നോ ബി ജെ പിയിൽ ചേരുമെന്നോ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരുന്ൻ കുമാരസ്വാമി മന്ത്രിസഭയും അംഗവുമായ സതീഷ് ജാർക്കിഹോളി പറയുന്നു.  കഴിഞ്ഞ ഏഴു മാസത്തിനിടെരണ്ടാം തവണയാണ് കർണാകത്തിൽ ബി ജെ പി മന്ത്രിസഭയുണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കു