പി ടി ഭാസ്കരപ്പണിക്കർ ഓർമ്മയായിട്ട് ഈ ഡിസംബർ 30ന് 22 വർഷം തികയുന്നു 'കേരളത്തിലെ ചുവപ്പിന്റെ സ്നാപകയോഹന്നാൻ ' എന്ന് പി ടി ഭാസ്കരപ്പണിക്കരെ വിശേഷിപ്പിക്കാറുണ്ട്. കാരണം കേരളസംസ്ഥാനരൂപീകരണത്തിനു ശേഷം 1957ലെ ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ രൂപീകരണത്തിനു മുമ്പുതന്നെ തെരെഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് ഭരണാധികാരി അദ്ദേഹം ആയിരുന്നു. കേരളസംസ്ഥാനം രൂപം കൊള്ളുന്നതിനു രണ്ടു വർഷം മുമ്പ് 1954 ൽ നടന്ന മലബാർ ഡിസ്ട്രിക്ട് ബോർഡ് തെരെഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റവും കൂടുതൽ സീറ്റുകളിൽ വിജയിക്കുകയും പി ടി ഭാസ്ക്കരപ്പണിക്കർ ബോർഡ് പ്രസിഡന്റ് ആവുകയും ചെയ്തു . വലിയ ഒറ്റക്കക്ഷി ആയിരുന്നെങ്കിലും ഒറ്റയ്ക്കു ഭരിക്കുവാനുള്ള ഭൂരിപക്ഷം ഇല്ലായിരുന്നു. പക്ഷെ മറ്റു കക്ഷികളുമായി സമവായം ഉണ്ടാക്കി ഭരണം നന്നായി മുന്നോട്ടു കൊണ്ടുപോകാൻ പി ടി ബിക്കു ...
'എന്റെ അമ്മ'യുടെ അവതാരിക, അല്ലെങ്കിൽ തകഴിയുടെ രണ്ടു പല്ല് ............ വ്യത്യസ്തനായ രാഷ്ട്രീയ നേതാവ് ആയിരുന്നു എൻ. ശ്രീകണ്ഠൻ നായർ. കേരള രാഷ്ടീയത്തിൽ ഒരു കാലത്തു നിറഞ്ഞു നിന്ന ഈ കരുത്തനായ നേതാവ് മികച്ച എഴുത്തുകാരനും വാഗ്മിയും സംഘാടകനും പാർലമെൻറ് അംഗവും ഒക്കെയായിരുന്നു. ആറടിയിലേറെ പൊക്കമുള്ള ആജാനു ബാഹു. പിരിച്ചു വച്ച കൊമ്പൻ മീശ. മുഖത്ത് നിസ്സംഗത. കാണുന്ന ആർക്കും പേടി തോന്നുന്ന രൂപം. പക്ഷെ അകമേ കുട്ടികളുടെ നൈർമല്യം. എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം ഏറെയൊന്നും ചെയ്തിട്ടില്ല. പക് ഷെ ഉള്ള കൃതികൾ മികച്ച വായനാനുഭവം നൽകുന്നവയാണ്. തകഴിശിവശങ്കരപ്പിള്ളയുടെ ബൃഹദ് നോവൽ 'കയർ' കേന്ദ്ര സാഹിത്യ അക്കാദമിക്കുവേണ്ടി ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത് ശ്രീകണ്ഠൻ നായർ ആണ്. തകഴിയും ശ്രീകണ്ഠൻ നായരും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു. ശ്രീകണ്ഠൻ നായരുടെ ജീവിതത്തെ ഏറ്റവും അധികം സ്വാധീനിച്ചത് സ്വന്തം അമ്മയായിരുന്നു. 'അമ്മ മരിച്ചതിനു ശേഷം അമ്മയെപ്പറ്റിയുള്ള ഓർമ്മകൾ 'എന്റെ 'അമ്മ' എന്ന പേരിൽ പുസ്തകം ആക്കുവാൻ അദ്ദേഹം തീരുമാനിച്ചു. കയ്യെഴുത്തു പ്രതി പൂർത്തിയായി. അവതാരിക എഴുതുന്നത് ആരാണെന...
എസ് .സലിംകുമാർ ഷെഫീഖ് പുനത്തിൽ ആസ്വാദനകർക്കു വ്യത്യസ്തമായ സൗന്ദര്യാനുഭൂതി പകർന്നു നൽകുന്ന ചിത്രങ്ങളും സിറാമിക് മ്യൂറലുകളും ടെറാക്കോട്ട ശില്പങ്ങളും സൃഷ്ട്ടിക്കുന്ന വിനീതനായ ഒരു തികഞ്ഞ കലാകാരൻ. കഴിഞ്ഞ മുപ്പത്തഞ്ചു വർഷമായി ബാംഗ്ലൂരിലെ കലാരംഗത്തു നിറസാന്നിധ്യമാണ് ഷെഫീഖ് പുനത്തിൽ. ബാംഗ്ലൂരിലും കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന് കലാകൃതികൾ ഈ കോഴിക്കോട്ടുകാരന്റേതായിട്ടുണ്ട് . ബാംഗ്ലൂരിലെ കോർപ്പറേറ്റ് സൗധങ്ങളിലും അപ്പാർട്ട് മെന്റ് സമുച്ചയങ്ങളിലും മറ്റിടങ്ങളിലുമായി ഷെഫീഖ് പുനത്തിൽ തീർത്ത സിറാമിക് മ്യൂറലുകളും ടെറാക്കോട്ട ശില്പങ്ങളും ഈ കലാകാരന്റെ പ്രതിഭയുടെ അടയാളങ്ങളായി നില കൊള്ളുന്നു. സിറാമിക് ഓടുകൾ പൊട്ടിച്ചും മുറിച്ചും കഷണങ്ങൾ ആക്കി അവ കൊണ്ട് തനതായ ശൈലിയിൽ ഷഫീഖ് തീർക്കുന്ന കലാവിസ്മയങ്ങൾ മാത്രം മതി ഈ അനുഗൃഹീത കലാകാരന്റെ പ്രതിഭയുടെ സമ്പന്നത മനസ്സിലാക്കുവാൻ. പക്ഷെ ആ ഒരു കാര്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഷഫീഖ് എന്ന ജീനിയസ്സിന്റെ കലാസപര്യ. എണ്ണച്ചായത്തിലും ജലച്ചായത്തിലും ഉള്ള നൂറു കണക്കിന് ചിത്രങ്ങൾ, പെൻസിൽ-പേന...
Comments
Post a Comment