മരുഭൂമിയിൽ സി പി എമ്മിന്റെ മരുപ്പച്ച

എസ്. സലിംകുമാർ 


രാജസ്ഥാനിൽ സിപിഎമ്മിന് രണ്ടു സീറ്റുകൾ കിട്ടിയത് വലിയ മാധ്യമശ്രദ്ധയും പൊതുജനശ്രദ്ധയും  പിടിച്ചു പറ്റിയിട്ടുണ്ട് . പക്ഷെ ഇതിൽ  അതിശയിക്കാൻ ഒന്നുമില്ല. 2008  ലെ തെരെഞ്ഞെടുപ്പിൽ രാജസ്ഥാനിൽ അവർക്കു മൂന്നു സീറ്റുകൾ ലഭിച്ചിരുന്നു.  2013 ലെ  തെരെഞ്ഞെടുപ്പിൽ ഒരു സീറ്റും കിട്ടിയിരുന്നില്ല. അതിനാൽത്തന്നെ ഇത്തവണ രണ്ടു  സീറ്റു കിട്ടിയത് വലിയ ആഘോഷമാണെന്നു തീർച്ച. 

2003 വരെയുള്ള രാജസ്ഥാന്റെ രാഷ്ട്രീയ ചരിത്രത്തിൽ  4 തവണ സി പി എമ്മിന് ഓരോ സീറ്റുകൾ ലഭിച്ചിരുന്നു.   2008 ൽ സി പി എമ്മിന് 3 സീറ്റുകൾ ഉണ്ടായിരുന്നു. അതിലേറെ സീറ്റുകൾ രാജസ്ഥാനിൽ സി പി എമ്മിന് ലഭിച്ചിട്ടില്ല. ഒരേ സ്ഥാനാർഥി തന്നെ നാല് തുടർച്ചയായ നാല് തവണയും വിജയിച്ചു - അമരാറാം.  അമറാമിന്റെ എം എൽ എ ക്വർട്ടേഴ്‌സ് തന്നെയായിരുന്നു അക്കാലമത്രയും സി പി എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ്.

കർഷകരുടെ അവകാശങ്ങൾക്കു വേണ്ടി നിയമസഭയിൽ അമരാറാം  നടത്തിയ പോരാട്ടങ്ങൾ  ഈ ഒറ്റയാൻപട്ടാളത്തെ രാജസ്ഥാൻ രാഷ്ട്രീയത്തിന്റെയും മാധ്യമങ്ങളുടെയും പ്രിയപ്പെട്ടവന്  ആക്കിത്തീർത്തു. വാസ്തവത്തിൽ അമരാ റാം ആണ് രാജസ്ഥാനിൽ എക്കാലത്തെയും സി പി എമ്മിന്റെ ഏറ്റവും വലിയ നേതാവ്. 2017 മുതൽ  അഖിലേന്ത്യാ കിസാൻ സഭയുടെ വൈസ് പ്രസിഡന്റ് ആണ് അദ്ദേഹം. രാജസ്ഥാനി കർഷക സമരത്തിന്റെ അമരക്കാരൻ അമരാ റാം ആണ്. ഇപ്പോൾ രാജസ്ഥാൻ സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറിയും അദ്ദേഹം ആണ്. 

 1993 മുതൽ 2013  വരെ അദ്ദേഹം രാജസ്ഥാൻ നിയമസഭാംഗം ആയിരുന്നു. 2014 മുതൽ പാർട്ടിയുടെ സംസ്ഥാന സെ ക്രട്ടറി അദ്ദേഹമാണ്. നാല് തവണ തുടർച്ചയായി അദ്ദേഹം രാജസ്ഥാനിലെ ഒരേ ഒരു സി പി എം എം എൽ എ ആയിരുന്നു. ആദ്യത്തെ മൂന്നുതവണയും (1993, 1998, 2003 ) ധോന്ദിൽ നിന്നും  2008 ൽ  ദാന്താ  രംഗഢിൽ നിന്നും അദ്ദേഹം ജയിച്ചു.  2008 ൽ സിപിഎമ്മിന് മൂന്നു എം എൽ എ മാരുണ്ടായിരുന്നു . പക്ഷെ 2013 ൽ അമരാ റാം ഉൾപ്പെടയുള്ള എല്ലാ സീപ്പി എം സ്ഥാനാർത്ഥികളും തോറ്റു. 1996 മുതൽ ഉള്ള എല്ലാ പാർലമെന്റ് തെരഞ്ഞെടുപ്പുകളിലും സികർ മണ്ഡലത്തിൽ നിന്നും  പാർലമെന്റിലേക്കു മത്സരിച്ചെങ്കിലും തോറ്റു. അതിനു ശേഷം നടന്ന എല്ലാ പാർലമെന്റ് തെരഞ്ഞെടുപ്പുകളിലും അദ്ദേഹം സികർ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും ഒരു തവണ പോലും വിജയിച്ചില്ല.  

1985 ലാണ് അദ്ദേഹം ആദ്യമായി സി പി എമ്മിന്റെ  സ്ഥാനാര്ഥിയാവുന്നത്.ഴ്ന്നു മൂന്നാം സ്ഥാനത്തെത്തി. അന്ന് പതിനായിരത്തിപ്പരം വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. 1993 ൽ കോൺഗ്രസ്സിലെ റാം ദേവ് സിംഹിനെ പരാജപ്പെടുത്തി ദോന്ദ് മണ്ഡലത്തിൽ നിന്നും അദ്ദേഹം ആദ്യമായി നിയമസഭയിൽ എത്തി. 

1997 ജനുവരി 20 നു അദ്ദേഹം നിയമസഭയുടെ നടുത്തളത്തിൽ ഇറങ്ങിനിന്നു കർഷകർക്ക് ജലസേചനത്തിനും കിണറുകളിൽ   വൈദ്യുതി അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം  പോരാട്ടം നടത്തിയെങ്കിലും സർക്കാർ ചെവിക്കൊള്ളാഞ്ഞതിൽ പ്രതിക്ഷേധിച് ഗവർണ്ണറുടെ പ്രസംഗം തടസ്സപ്പെടുത്തി. മൂന്നു മാസത്തേക്ക് അമരാ  റാമി നെ സസ്‌പെൻഡ് ചെയ്തിരുന്നു. കർഷകരുടെ കിണറുകൾ പ്രവർത്തിച്ചില്ലെങ്കിൽ നിയമസഭയും പ്രവർത്തിക്കില്ല എന്നതായിരുന്നു അദ്ദേഹം നിയമസഭയിൽ പറഞ്ഞത്. നിയമസഭാ സാമാജികരുടെ ശമ്പളവും ബത്തകളും കൂട്ടുന്ന തിനുള്ള നീക്കങ്ങളെ എല്ലാത്തവണ യും അദ്ദേഹം  എതിർത്തു 

 മാറി മാറിവരുന്ന കോൺഗ്രസ്സ് ബിജെപി സർക്കാരുകൾ കൃഷിക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ അവരെ വഞ്ചിക്കുന്നതിനാൾ ത്തന്നെ കര്ഷകരുടേതു മാത്രമായ ഒരു മുന്നേറ്റത്തിന്റെ രാജസ്ഥാനിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. അങ്ങനെയാണ് സികർ കേന്ദ്രമാക്കി വലിയതോതിലുള്ള കർഷക പ്രക്ഷോഭം 2017 ൽ സികറിൽ  അമരാ റാമിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്നത്. ജലസേചനം, വൈദ്യുതി, കടങ്ങള് എഴുതിത്തള്ളൽ തുടങ്ങിയ  ഉന്നയിച്ചായിരുന്നു പ്രക്ഷോഭം.


അഖില ഭാരതീയ കിസാൻ സഭയുടെ കാധ്യക്ഷൻ ആയ അമരത്വം ഇതിനു നേതൃത്വം നൽകി. പേമാ റാം , പവൻ ദുഗ്ഗൽ, മംഗൾ സിംഹ യാദവ്, സാഗർമാൽ ഖാചരിയ ഭഗീരഥ് നേത്ർ , ഹേത്രം ബേൻവാൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ 2017  സെപ്തംബർ ഒന്ന് മുതൽ  പതിനായിരക്കണക്കിന് കർഷകർ റാലി നടത്തി അവിടെ തമ്പടിച്ചു. രജസ്തനറെ മറ്റു ഭാഗങ്ങളിലേക്കും അതിവേഗം കർഷക പ്രക്ഷോഭം വ്യാപിച്ചു. ബിക്കാനീർ, നാഗൗർ, ജുൻജുനു  ചുരു, ഹനുമാൻഗഢ് , ശ്രീ  ഗംഗാനഗർ തുടങ്ങിയ കർഷക ജില്ലകളിലൊക്കെയായി ലക്ഷക്കണക്കിന് കർഷകർ റാലി നടത്തി ജില്ലാ ആസ്ഥാനങ്ങളിൽ തമ്പടിച്ചു. പത്തു ദിവസം അത് തുടർന്നു.  സികർ  ജില്ലയിൽ 144 പ്രഖ്യാപിച്ചുവെന്നു മാത്രമല്ല ഇന്റർനെറ്റ് സൗകര്യങ്ങൾ റദ്ദാക്കി. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ വന്നപ്പോൾ പതിന്നാലു ജില്ലകളിലെ ദീശീയപാതകളെ കർഷകർ ഉപരോധിച്ചു. ഇതിനെത്തുടർന്ന് കർഷകരുടെ ആവശ്യങ്ങൾ വസുന്ധരാ രാജേ  സർക്കാർ അംഗീകരിച്ചു. പക്ഷെ ഇത്തവണ ദാന്താ രംഗഢിൽ അമരാ രാം തോറ്റു .

ഈ ഒരു  പശ്ചാത്തലം ആണ് രാജസ്ഥാനിൽ സി പി എമ്മിനുള്ളത് . മദ്ധ്യരാജസ്ഥാനിലെ ശേഖാവാടി പ്രദേശത്താണ് സി പി എമ്മിന് ഏറെ സ്വാധീനം ഉള്ളത്. ഈ പ്രദേശത്തെ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും എസ എഫ് ഐ ക്കു മികച്ച സ്വാധീനം ആണുള്ളത്. 

ഇത്തവണ 28 സീറ്റുകളിൽ ആണ് സി പി എം മത്സരിച്ചത് . ഇതില് ഹനുമാൻഗഡ്‌  ജില്ലയിലെ ഭദ്രാ  മണ്ഡലത്തിൽ  നിന്നും ബലവാൻ  പൂനിയ (ഭൂരിപക്ഷം 23153 ),  ബിക്കാനീര്  ജില്ലയിലെ ശ്രീഡൂംഗർഗഡ് മണ്ഡലത്തില് നിന്നും ഗിരിധാരി ലാൽ   മാഹിയ എന്നിവരാണ് ബി ജെ പിയുടെ സിറ്റിംഗ് എം ൽ  എ  മാരെ പരാജയപ്പെടുത്തിയത് . ഇവർ രാജസ്ഥാനിലെ കർഷക പ്രക്ഷോഭങ്ങളുടെ മുൻനിര നേതാക്കളാണ് .

സമാജ് വാദി പാർട്ടി,  സി പി ഐ എം എൽ  , സി പി ഐ യുണൈറ്റഡ്, സി പി ഐ  എന്നീ കക്ഷികൾ അടങ്ങുന്ന ജനതാന്ത്രിക്  മോർച്ച എന്ന  സഖ്യം ഉണ്ടാക്കിയാണ് ഇത്തവണ സി പി എം മത്സരിച്ചത്. 


written and posted  by 
s. salimkumar 
kurumpakara 

Comments

Popular posts from this blog

BASANT LALL SHAW